Kerala
കണ്ണൂർ: നിയമസഭ തെരഞ്ഞെടുപ്പിൽ തളിപ്പറമ്പ് നിയോജക മണ്ഡലത്തിൽ പി.കെ.ശ്യാമളയെ സ്ഥാനാർഥിയാക്കിയതിന് പിന്നാലെ നേതൃത്വത്തിനെതിരെ കടുത്ത ആരോപണങ്ങളുന്നയിച്ച് രംഗത്തെത്തിയ ടി.കെ. ഗോവിന്ദനെതിരെ ബഹുജന മാർച്ചും രാഷ്ട്രീയ വിശദീകരണ യോഗവും നടത്തി സിപിഎം.
പാർട്ടിയിൽ നിന്ന് പുറത്താക്കിയതിന് പിന്നാലെയാണ് ബഹുജന മാർച്ചും രാഷ്ട്രീയ വിശദീകരണ യോഗവും നടത്തിയത്. ഗോവിന്ദന്റെ തട്ടകമായ മലപ്പട്ടത്താണ് സിപിഎം പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചത്. ജില്ലയിലെ പ്രമുഖ നേതാക്കളായ എം.വി. ജയരാജൻ, പി. ജയരാജൻ എന്നിവർ പ്രതിഷേധത്തിന് നേതൃത്വം നൽകി.
ടി.കെ. ഗോവിന്ദനൊപ്പം ഇപ്പോൾ അദ്ദേഹത്തിനൊപ്പം അദ്ദേഹം മാത്രമാണെന്ന അവസ്ഥയാണെന്നും സ്വന്തം ബന്ധുക്കൾ പോലും കൂടെയില്ലെന്നും സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗം എം.വി. ജയരാജൻ പരിഹസിച്ചു.
നേതാക്കളെ സേവിച്ച് സ്ഥാനാർഥിയാകാൻ കമ്യൂണിസ്റ്റ് പാർട്ടിയിൽ കഴിയുമെന്ന് ടി.കെ. ഗോവിന്ദനോട് ആരാണ് പറഞ്ഞതെന്നും എം.വി. ജയരാജൻ ചോദിച്ചു.
Kerala
കണ്ണൂർ: നിയമസഭ തെരഞ്ഞെടുപ്പിൽ തളിപ്പറമ്പ് മണ്ഡലത്തിലെ സ്ഥാനാർഥി നിർണയത്തിന് പിന്നാലെ നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനവുമായി പാർട്ടി വിട്ട മുതിർന്ന സിപിഎം നേതാവ് ടി.കെ.ഗോവിന്ദൻ. പി.പി. ദിവ്യയോടും പി.കെ. ശ്യാമളയോടും പാർട്ടി ഇരട്ടത്താപ്പാണ് കാണിക്കുന്നതെന്ന് ഗോവിന്ദൻ ആരോപിച്ചു.
ആന്തൂരിലെ പ്രവാസി വ്യവസായി സാജൻ ജീവനൊടുക്കിയ സംഭവം വാർത്താസമ്മേളനത്തിൽ ചർച്ചയാക്കിയാണ് ടി.കെ.ഗോവിന്ദൻ നേതൃത്വത്തിനെതിരെ വിമർശനം ഉന്നയിച്ചത്. സാജന്റെ മരണത്തിന് ഉത്തരവാദി പി.കെ, ശ്യാമളയാണെന്ന പ്രചാരണം ശക്തമാണെന്നും ഗോവിന്ദൻ വ്യക്തമാക്കി.
പി.കെ. ശ്യാമളയുടെ നിലപാടുകളാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നും ഗോവിന്ദൻ ആരോപിച്ചു. പാർട്ടി ഇരട്ടത്താപ്പാണ് കാണിക്കുന്നതെന്നും പി. ജയരാജനെപ്പോലുള്ള നേതാക്കളെ പാർട്ടി ബോധപൂർവ്വം ഒതുക്കുകയാണെന്നും ഗോവിന്ദൻ അറിയിച്ചു.
കെ.കെ. ശൈലജയെ മട്ടന്നൂരിൽ നിന്ന് മാറ്റിയത് ഒതുക്കാനാണോ എന്ന് സംശയമുണ്ടെന്നും ഗോവിന്ദൻ വാർത്തസമ്മേളനത്തിൽ ആരോപിച്ചു. ബിജെപിയുടെ പിന്തുണ സ്വീകരിക്കില്ലെന്ന് അറിയിച്ച ഗോവിന്ദൻ യുഡിഎഫ് ഉൾപ്പെടെയുള്ള മറ്റാർക്കും തന്നെ പിന്തുണയ്ക്കാമെന്നും കൂട്ടിച്ചേർത്തു.
Kerala
കണ്ണൂര്‍: റവാഡ ചന്ദ്രശേഖറിന്റെ ഡിജിപി നിയമനം സംബന്ധിച്ച തന്റെ പ്രതികരണം മാധ്യമങ്ങള്‍ വളച്ചൊടിച്ചെന്ന് സിപിഎം സംസ്ഥാന കമ്മിറ്റിയംഗം പി. ജയരാജന്. മന്ത്രിസഭാ തീരുമാനത്തെ അനുകൂലിച്ചാണ് താന്‍ പറഞ്ഞത്. എന്നാല്‍, ചില മാധ്യമങ്ങള്‍ പ്രത്യേക താത്പര്യപ്രകാരം അത് ദുർവ്യാഖ്യാനം ചെയ്തെന്നും സിപിഎമ്മിനെ താറടിച്ചുകാണിക്കുന്നതിന്റെ ഭാഗമായാണിതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
പാലക്കാട് മാധ്യമസുഹൃത്തുക്കള്‍ വന്ന് കണ്ടപ്പോഴാണ് പുതിയ ഡിജിപിയായി റവാഡ ചന്ദ്രശേഖറിനെ തീരുമാനിച്ച കാര്യം അറിഞ്ഞത്. ഞാന്‍ വാര്‍ത്താസമ്മേളനമൊന്നും വിളിച്ചിട്ടില്ല. സര്‍ക്കാര്‍ തീരുമാനത്തെക്കുറിച്ച് അഭിപ്രായം പറയേണ്ടത് സ്വഭാവികമായും സര്‍ക്കാരാണ്. പാര്‍ട്ടി അല്ലല്ലോ സര്‍ക്കാരിനോട് നിര്‍ദേശിക്കേണ്ടത്. കേന്ദ്രം നല്കിയ മൂന്നുപേരുകളില്‍ ഒരാളെ സംസ്ഥാനം മെറിറ്റ് അടിസ്ഥാനത്തില്‍ നിയമിച്ചു. അതിനെതിരായി താന്‍ ഒന്നും പറഞ്ഞിട്ടില്ലെന്നും ജയരാജന് കൂട്ടിച്ചേർത്തു.